November 3, 2009

കറുത്തസൂര്യന്‍



കറുത്ത സൂര്യനുദിച്ച ദിവസമായിരുന്നു അന്ന്!
കാലാനിമറ്റം തോട് നിറഞ്ഞുകവിഞ്ഞ് പുഴയായി ഒഴുകി. 
വേനല്‍ക്കാലത്ത് പുളച്ചുനടന്നിരുന്ന നീര്‍‌ക്കോലികള്‍ പൊന്തക്കാടുകളി അഭയം തേടി. ഇരുകരകളും കവിഞ്ഞൊഴുകിയ തോട് അത്യന്തം ഭയാനകമായിരുന്നു. 
പിറ്റേന്നാള്‍ ‘തോട്ടിൽ‘(പുഴയിൽ) കുളിയ്ക്കാനിറങ്ങിയ അമ്മയുടെ മാലയും കവര്‍‌ന്നെടുത്ത് പുഴ തോടായി ചുരുങ്ങി.പുഴ കവര്‍‌ന്നെടുത്ത മാലയ്ക്കുവേണ്ടി തോടുമുഴുവന്‍ അരിച്ചുപെറുക്കി!
മാലയ്ക്കുവേണ്ടിയുള്ള തെരച്ചില്‍ വൃഥാവിലായപ്പോള്‍ അമ്മ പരദേവതമാരെ വിളിച്ചു കരഞ്ഞു.
വഴിപാടുകള്‍ നേര്‍ന്നു. 
പ്രാര്‍ത്ഥനകളുമായി ഒരു വര്‍ഷം കടന്നുപോയി...



വീണ്ടും കര്‍ക്കിടകത്തില്‍ കറുത്ത സൂര്യനുദിച്ചു.
കാലാനിമറ്റം തോട് പുഴയായി ഒഴുകി.
ഒരു വെളിപാടുപോലെ അമ്മ ‘പുഴ’യി(തോട്)ലേയ്ക്ക് നടന്നു. പരദേവതമാരെ വിളിച്ച് പുഴയുടെ മാറിലേയ്ക്ക് ഊളിയിട്ടു. മണലില്‍ നിന്നും എന്തോ കൈയ്യില്‍ തടഞ്ഞു. നീര്‍‌ക്കോലിയാണോ എന്നു ഭയന്ന് കൈ കുടഞ്ഞു. 
കൈയ്യില്‍ തടഞ്ഞത് മാലയാണെന്ന തിരിച്ചറിവ് യാഥാര്‍ത്ഥ്യമാണെന്നറിയാ അല്പം സമയമെടുത്തു!
 
ജീവിതത്തില്‍ ആദ്യമായി കറുത്ത സൂര്യനെ മനസ്സില്‍ ധ്യാനിച്ചു!


എഴുതിയത്...
പവനന്‍
സ്പോര്‍ട്സ് കൌണ്‍സില്‍ ഉദ്യോഗസ്ഥന്‍
സ്വദേശം തൊടുപുഴ




1 comment:

  1. വീണ്ടും കര്‍ക്കിടകത്തില്‍ കറുത്ത സൂര്യനുദിച്ചു
    കാലാനിമറ്റം തോട് പുഴയായി ഒഴുകി.
    ഒരു വെളിപാടുപോലെ അമ്മ ‘പുഴ’യി(തോട്)ലേയ്ക്ക് നടന്നു.

    ReplyDelete