October 6, 2012

എന്തുകൊണ്ടെന്നാൽ


മുത്തശ്ശന്റെ മരണാനന്തരകർമ്മങ്ങൾ നടക്കുന്ന സമയം.
ഞാനും ചന്തുവും രണ്ടാംക്ലാസ്സിലാണ് പഠിക്കുന്നത്.
ഞങ്ങൾ രണ്ടുപേരും അന്ന് കരഞ്ഞുകൊണ്ടാണ് വീട്ടിലേയ്ക്കു വന്നത്.
മുത്തശ്ശൻ മരിച്ചതിന്റെ സങ്കടമാവും കാരണമെന്ന് കരുതി എല്ലാവരും ആശ്വസിപ്പിക്കാൻ ഓരോന്നു പറഞ്ഞുതുടങ്ങി.
പക്ഷെ, കാരണം കേട്ടപ്പോൾ എല്ലാവരും ചിരിച്ചുപോയി!
അന്ന് കണക്കിന്റെ പരീക്ഷയായിരുന്നു. എനിക്ക് 24/25; ചന്തുവിന് 23/25.
ഞാൻ കരഞ്ഞത് ഒരു മാർക്ക് കുറഞ്ഞതിനും, ചന്തു കരഞ്ഞത് എനിക്ക് ചന്തുവിനേക്കാൾ ഒരു മാർക്ക് കൂടിയതിനും!





എഴുതിയത് ജാനുകൃഷ്ണ
സ്വദേശം കൂത്താട്ടുകുളത്തിനടുത്ത് മുത്തോലപുരം
വിദ്യാർത്ഥിനി






5 comments:

  1. ath nannayi.karayan oro karanangal..

    ReplyDelete
  2. മിനിക്കഥ നന്നായി. ആശംസകള്‍.

    ReplyDelete
  3. ഹഹഹ..
    ഇങ്ങനേം കരയാം അല്ലേ

    നല്ല കുറിപ്പ്, ആശംസകള്‍

    ReplyDelete