April 5, 2010

‘പെൻ‘ വിൽ‌പ്പനക്കാരനും ‘പിൻ‘ വിൽ‌പ്പനക്കാരനും

ഒരിടത്ത് ഒരു ‘പെൻ‘ വിൽക്കുന്ന ആളുണ്ടായിരുന്നു.
അയാൾ ടൌണിൽ ഒരു ദിവസം ‘പെൻ‘ വിൽക്കാൻ ചെന്നു.
അയാൾ പറഞ്ഞു; “മുല്ലപ്പൂവിന്റെ മണമുള്ള പെൻ, ചെട്ടിപ്പൂ, താമരപ്പൂ, ചെമ്പരത്തിപ്പൂ എന്നീ പൂവിന്റെ മണമുള്ള പെൻ വിൽ‌പ്പനയ്ക്കുണ്ട്.“

അതിനിടയിൽ ‘പിൻ’ വിൽ‌പ്പനക്കാരൻ “പിന്നേ! പിന്നേ!!“ എന്നു പറഞ്ഞുകൊണ്ട് ‘പെൻ‘ വിൽക്കുന്നവനെ ശല്യപ്പെടുത്തി.

ഒടുവിൽ ക്ഷമ നശിച്ച അയാൾ ചോദിച്ചു: “തനിക്കെന്താ എന്നെ കളിയാക്കിയേ തീരൂ?“

അപ്പോൾ മറ്റേയാൾ: “തനിക്കു മാത്രം വിറ്റാൽ മതിയോ? എന്റെ പണി പിൻ വിൽക്കുന്നതാ!“


എഴുതിയത്...
വൈഷ്ണവി രാജഗോപാല്‍
വിദ്യാര്‍ത്ഥിനി
സ്വദേശം കോഴിക്കോട്

March 24, 2010

ബൈനക്കുഴൽ


വാഴക്കുളത്തു ഞാൻ ബീയാത്തുമ്മയ്ക്ക് - ലീച്ചർ
കാളിപ്പുലക്കള്ളിക്ക് - പീച്ചർ
കൊച്ചുപെണ്ണു വേലത്തിക്ക് - ഈച്ചർ
കുട്ടികൾക്ക് ഭസ്മതിസാർ

ഇബ്ടത്തെ ചില ബിശേയങ്ങൾ:
ഗംഗയുടെ നെറ്റിയിലെ ‘സിച്ചു’ വെട്ടിയിട്ടു രണ്ടുമൂന്നായി.
ചന്തുവിന്റെ ‘ബർത്തലാ‘ കഴിഞ്ഞോടാ? മിഠായി കിട്ടിയില്ല.

ആ കാര്യത്തോടു ‘ജോയിപ്പി‘ല്ല.
എനിക്കു ഹൈ പ്ലഷറാണെന്നാ പറയുന്നെ.
രഞ്ജിനിയുടെ അമ്മയ്ക്ക് കണ്ണിലാ പ്ലഷറ്.
വേളാത്തീടെ ചന്ദ്രന്റെ കൊച്ചിനെ ‘ഇംഗ്ലീഷ് മിടുക്കി‘ ചേർത്തു.
ആയിരം രൂപ കെട്ടിവച്ചു. പിന്നെ മാസം തോറും ഫീസും.
ആ പെണ്ണിനെങ്ങും ഒരു പണീമില്ല.
പിന്നെ ഏതോ ചിട്ടിക്കമ്പനീല് ‘കണക്ഷനു‘ പോണൊണ്ട്.
പിരിച്ചാൽ നൂറ്റുക്ക് അഞ്ചു ശതമാനം ശമ്പളമായി കൊടുക്കും.

ഒരു ബൈനാക്കുഴലുണ്ടായിരുന്നേൽ ദൂരെയുള്ളതൊക്കെ അടുത്തു കാണാമായിരുന്നു.
എന്തു ചെയ്യാം... ആകെ ഒരു കൊളാബ്രേഷനായി.


എഴുതിയത്...
വസുമതി
റിട്ടയേഡ് അദ്ധ്യാപിക
സ്വദേശം ആലുവയ്ക്കടുത്ത് മാറമ്പള്ളി