ഞങ്ങൾ അന്ന് മുത്തലപുരത്താണ് താമസം.
അനുജൻ- ഹരി SSLC പരീക്ഷ എഴുതാൻ തയാറെടുക്കുന്ന കാലം.
അവന്റെ സ്കൂൾ പാലക്കുഴയാണ്- പേരമ്മയുടെയും വല്യച്ഛന്റെയും വീടിനടുത്ത്. ദിവസവും മുത്തലപുരം-പാലക്കുഴ-മുത്തലപുരം ട്രിപ്പ് നടത്തിയാണ് പഠനം. പരീക്ഷാദിവസങ്ങൾ അടുത്തപ്പോൾ ബസ്സ് യാത്ര ഒഴിവാക്കി അവൻ പാലക്കുഴയിൽ താമസമാക്കി. അങ്ങനെ പഠനം പൂർണ്ണമായും വല്യച്ഛന്റെയും പേരമ്മയുടെയും മേൽനോട്ടത്തിലായി.
ഹരിയുടെ ചില ദുഃശീലങ്ങളിൽ ഒന്ന്: രണ്ടിനുപോയാൽ കുറഞ്ഞത് അര മണിക്കൂറെങ്കിലും അതിനകത്ത് ചിലവഴിക്കും എന്നതാണ്. മാത്രമല്ല, പുറത്ത് എന്തെല്ലാം സംഭവിച്ചാലും 'കമാ'ന്നൊരക്ഷരം മിണ്ടില്ല.
ഒന്ന് മൂളുകപോലുമില്ല! അത്രയ്ക്ക് ഏകാഗ്രതയാണ്.
പേരമ്മയ്ക്ക് ഇക്കാര്യം അറിയില്ലായിരുന്നു എന്നുവേണം കരുതാൻ.
അങ്ങനെ പരീക്ഷയുടെ ആദ്യദിവസം വന്നെത്തി. മലയാളം പരീക്ഷയാണ്.
നമ്മുടെ കഥാനായകൻ രാവിലെ ഉണർന്ന് തന്റെ സ്ഥിരം ധ്യാനകേന്ദ്രത്തിലേക്ക് പ്രവേശിച്ചു. പതിവുപോലെ സമയം കുറച്ച് കടന്നുപോയി.
"ഹരി പോയിട്ട് കുറേ നേരമായല്ലോ! ഒന്നു വിളിച്ചുനോക്കാം" പേരമ്മ വിചാരിച്ചു.
വിളിച്ചു, വിളികേട്ടില്ല.
വീണ്ടും വിളിച്ചു, നോ മറുപടി!
ഉറക്കെ വിളിച്ചു,
വീടിനു പുറത്തിറങ്ങി കക്കൂസിനടുത്തേക്ക് ചെന്നു. വാതിൽക്കൽ നിൽപ്പായി.
വിളി തുടർന്നു, "ഹരീ, മോനേ... ഹരിക്കുട്ടാ, പുറത്തുവാടാ..."
പേരമ്മയുടെ മനസ്സിൽ അശുഭചിന്തകൾ വന്നുതുടങ്ങി. ഇനി പരീക്ഷപ്പേടി ബാധിച്ചതാണോ? കൊച്ച് പേടിച്ചിരിക്കുവാണോ?
ഒരു സമാധാനവുമില്ല, വിളിയോടുവിളി.
അകത്തുനിന്നും ഒരനക്കം പോലുമില്ല. ഇനിയെന്തുചെയ്യും!
"ഹരീ... സമയം പോയി, ഇറങ്ങിവാടാ മോനേ..."
ഇല്ല. ഈശ്വരാ. ചേട്ടനെ വിളിച്ചുകൊണ്ടുവരാം.
പേരമ്മ വർദ്ധിച്ച നെഞ്ചിടിപ്പോടെ ഈവകയെല്ലാം ചിന്തിച്ച് പരവശയായി നിൽക്കുമ്പോൾ...
അതാ... നടതുറന്നു.
ഹരി പ്രത്യക്ഷനായി!
തന്റെ പതിവ് ധ്യാനത്തിന്റെ ഏകാഗ്രത നഷ്ടമാക്കിയതിലുള്ള ദേഷ്യത്തോടെ അവൻ വാതിൽ തുറന്നിറങ്ങിവന്നു, എന്നിട്ടൊരുചോദ്യം,
"പേരമ്മയ്ക്ക് പോകണമെങ്കിൽ ഇവിടെ വേറേ കക്കൂസില്ലായിരുന്നോ?"
ഇതിന് പേരമ്മ പറഞ്ഞ മറുപടി ഇതുവരെ രണ്ടാളും പുറത്തുവിട്ടിട്ടില്ല!
എഴുതിയത് മീര
സ്വദേശം ആലുവ
ചെന്നൈയിൽ പേറ്റന്റ് അറ്റോണിയായി ജോലി നോക്കുന്നു
അനുജൻ- ഹരി SSLC പരീക്ഷ എഴുതാൻ തയാറെടുക്കുന്ന കാലം.
അവന്റെ സ്കൂൾ പാലക്കുഴയാണ്- പേരമ്മയുടെയും വല്യച്ഛന്റെയും വീടിനടുത്ത്. ദിവസവും മുത്തലപുരം-പാലക്കുഴ-മുത്തലപുരം ട്രിപ്പ് നടത്തിയാണ് പഠനം. പരീക്ഷാദിവസങ്ങൾ അടുത്തപ്പോൾ ബസ്സ് യാത്ര ഒഴിവാക്കി അവൻ പാലക്കുഴയിൽ താമസമാക്കി. അങ്ങനെ പഠനം പൂർണ്ണമായും വല്യച്ഛന്റെയും പേരമ്മയുടെയും മേൽനോട്ടത്തിലായി.
ഹരിയുടെ ചില ദുഃശീലങ്ങളിൽ ഒന്ന്: രണ്ടിനുപോയാൽ കുറഞ്ഞത് അര മണിക്കൂറെങ്കിലും അതിനകത്ത് ചിലവഴിക്കും എന്നതാണ്. മാത്രമല്ല, പുറത്ത് എന്തെല്ലാം സംഭവിച്ചാലും 'കമാ'ന്നൊരക്ഷരം മിണ്ടില്ല.
ഒന്ന് മൂളുകപോലുമില്ല! അത്രയ്ക്ക് ഏകാഗ്രതയാണ്.
പേരമ്മയ്ക്ക് ഇക്കാര്യം അറിയില്ലായിരുന്നു എന്നുവേണം കരുതാൻ.
അങ്ങനെ പരീക്ഷയുടെ ആദ്യദിവസം വന്നെത്തി. മലയാളം പരീക്ഷയാണ്.
നമ്മുടെ കഥാനായകൻ രാവിലെ ഉണർന്ന് തന്റെ സ്ഥിരം ധ്യാനകേന്ദ്രത്തിലേക്ക് പ്രവേശിച്ചു. പതിവുപോലെ സമയം കുറച്ച് കടന്നുപോയി.
"ഹരി പോയിട്ട് കുറേ നേരമായല്ലോ! ഒന്നു വിളിച്ചുനോക്കാം" പേരമ്മ വിചാരിച്ചു.
വിളിച്ചു, വിളികേട്ടില്ല.
വീണ്ടും വിളിച്ചു, നോ മറുപടി!
ഉറക്കെ വിളിച്ചു,
വീടിനു പുറത്തിറങ്ങി കക്കൂസിനടുത്തേക്ക് ചെന്നു. വാതിൽക്കൽ നിൽപ്പായി.
വിളി തുടർന്നു, "ഹരീ, മോനേ... ഹരിക്കുട്ടാ, പുറത്തുവാടാ..."
പേരമ്മയുടെ മനസ്സിൽ അശുഭചിന്തകൾ വന്നുതുടങ്ങി. ഇനി പരീക്ഷപ്പേടി ബാധിച്ചതാണോ? കൊച്ച് പേടിച്ചിരിക്കുവാണോ?
ഒരു സമാധാനവുമില്ല, വിളിയോടുവിളി.
അകത്തുനിന്നും ഒരനക്കം പോലുമില്ല. ഇനിയെന്തുചെയ്യും!
"ഹരീ... സമയം പോയി, ഇറങ്ങിവാടാ മോനേ..."
ഇല്ല. ഈശ്വരാ. ചേട്ടനെ വിളിച്ചുകൊണ്ടുവരാം.
പേരമ്മ വർദ്ധിച്ച നെഞ്ചിടിപ്പോടെ ഈവകയെല്ലാം ചിന്തിച്ച് പരവശയായി നിൽക്കുമ്പോൾ...
അതാ... നടതുറന്നു.
ഹരി പ്രത്യക്ഷനായി!
തന്റെ പതിവ് ധ്യാനത്തിന്റെ ഏകാഗ്രത നഷ്ടമാക്കിയതിലുള്ള ദേഷ്യത്തോടെ അവൻ വാതിൽ തുറന്നിറങ്ങിവന്നു, എന്നിട്ടൊരുചോദ്യം,
"പേരമ്മയ്ക്ക് പോകണമെങ്കിൽ ഇവിടെ വേറേ കക്കൂസില്ലായിരുന്നോ?"
ഇതിന് പേരമ്മ പറഞ്ഞ മറുപടി ഇതുവരെ രണ്ടാളും പുറത്തുവിട്ടിട്ടില്ല!
എഴുതിയത് മീര
സ്വദേശം ആലുവ
ചെന്നൈയിൽ പേറ്റന്റ് അറ്റോണിയായി ജോലി നോക്കുന്നു
വീടിനു പുറത്തിറങ്ങി കക്കൂസിനടുത്തേക്ക് ചെന്നു. വാതിൽക്കൽ നിൽപ്പായി.
ReplyDeleteവിളി തുടർന്നു, "ഹരീ, മോനേ... ഹരിക്കുട്ടാ, പുറത്തുവാടാ..."
നന്നായിട്ടുണ്ട് ..:)
ReplyDeleteനന്നായിരിക്കുന്നു...ഇനിയും എഴുതുക ...ആശംസകളോടെ...
ReplyDelete@nidheesh, പ്രവീണ്
ReplyDeleteഇനിയും വരുമല്ലോ?
ധ്യാനകേന്ദ്രം കൊള്ളാം.
ReplyDeleteinnum koodi ith paranj chirichathe ullu...:-D
ReplyDelete